സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് പ്രതിസന്ധി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് നിലയുറപ്പിച്ച ചേതേശ്വർ പൂജാര, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. നിലവിൽ ആറിന് 200 റൺസെന്ന നിലയിലാണ് ഇന്ത്യ. മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 70 പന്തുകൾ നേരിട്ട് 22 റൺസെടുത്ത രഹാനെയെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു. പിന്നാലെ ഹനുമ വിഹാരി റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലു റൺസ് മാത്രമായിരുന്നു വിഹാരിയുടെ സമ്പാദ്യം. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ചേതേശ്വർ പൂജാര - ഋഷഭ് പന്ത് സഖ്യം കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും 53 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ പന്തിനെ ഹെയെസൽവുഡ് പുറത്താക്കി. 67 പന്തിൽ നിന്ന് നാലു ബൗണ്ടറികളോടെ 36 റൺസെടുത്താണ് പന്ത് മടങ്ങിയത്. പിന്നാലെ അർധ സെഞ്ചുറി നേടിയ പൂജാരയെ പുറത്താക്കി കമ്മിൻസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 176 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറികളോടെ 50 റൺസായിരുന്നു പൂജാരയുടെ സമ്പാദ്യം. രവീന്ദ്ര ജഡേജയും അശ്വിനുമാണ് ഇപ്പോൾ ക്രീസിൽ. രണ്ടാം ദിനം ഇന്ത്യയ്ക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ സ്കോർ 70-ൽ നിൽക്കെ 26 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ജോഷ് ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടിയ ഗിൽ 101 പന്തിൽ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റൺസെടുത്ത് പുറത്തായി. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia 3rd Test Day 3
from mathrubhumi.latestnews.rssfeed https://ift.tt/35qjbM5
via
IFTTT
No comments:
Post a Comment