'ഈ ദുനിയാവിന് മനുഷ്യര്‍ മാത്രമല്ല, അവര്‍കൂടി അവകാശികളാണ്'; സ്‌കൂബിയെ ചേര്‍ത്ത് പിടിച്ച് ചെന്നിത്തല - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

'ഈ ദുനിയാവിന് മനുഷ്യര്‍ മാത്രമല്ല, അവര്‍കൂടി അവകാശികളാണ്'; സ്‌കൂബിയെ ചേര്‍ത്ത് പിടിച്ച് ചെന്നിത്തല

തിരുവനന്തപുരം: കഴുത്തിൽ കുരുക്കിട്ട് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തന്റെ വളർത്തുനായയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായയെന്നുംഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല,അവർ കൂടി അവകാശികളാണെന്നും ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചു. ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണ്ണരൂപം... വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി. ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചാണ് നിൽക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്കൂബി അന്ധതയെ മറികടന്നു. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2JZq2Ew
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages