വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവുംവലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വീണ്ടും വി.ആർ.എസ് പ്രഖ്യാപിച്ചു. ചെലവുകുറച്ച് ലാഭംവർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 42,597ഓളം ജീവനക്കാർക്കാരുള്ള കമ്പനി വിആർഎസ് നടപ്പാക്കുന്നത്. പദ്ധതിപ്രകാരം പകുതിയോളം ജീവനക്കാർ വിആർഎസിന് അർഹരാണ്. അഞ്ചുവർഷമോ അതിൽകൂടുതൽകാലമോ കമ്പനിയിൽ ജോലിചെയ്തവർക്ക് വിആർഎസിന് അപേക്ഷിക്കാം. ജീവനക്കാരന്റെ പ്രായവും കമ്പനിയിലെ സർവീസും കണക്കിലെടുത്താകും നഷ്ടപരിഹാരം അനുവദിക്കുക. ജനുവരി ഒമ്പതുവരെ അപേക്ഷിക്കാം. നാലുവർഷത്തിനിടെ ഇത് മൂന്നാംതവണയായണ് കമ്പനി വിആർഎസ് നടപ്പാക്കുന്നത്. 2017ൽ സമാനമായ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗംപേരും പദ്ധതി സ്വീകരിച്ചില്ല. വാഹനമേഖലയിലെ മാന്ദ്യത്തെതുടർന്ന് 2019 മുതൽ കമ്പനികൾ വിആർഎസ് നടപ്പാക്കിവരികയാണ്. ഹീറോ മോട്ടോർകോർപ്, ടയോട്ട കിർലോസ്കർ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ കമ്പനികൾ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gFVG5X
via
IFTTT
No comments:
Post a Comment