കണ്ണൂർ: ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതമാകാത്ത ഇന്ത്യൻ സമൂഹത്തിൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാൻ കഴിയില്ലെന്ന് സി.പി.എം. കേന്ദ്രകമ്മറ്റിയംഗം എം.വി. ഗോവിന്ദൻ. ’1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല.’ കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ സമ്മേളനം മുനിസിപ്പൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനികപ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂ -ഗോവിന്ദൻ വ്യക്തമാക്കി. സുധാകരന്റെ ഭാഷ മാടമ്പിത്തരത്തിന്റെത്നവോത്ഥാനപ്രസ്ഥാനവും ദേശീയപ്രസ്ഥാനവും ഇടതുപക്ഷവും ചേർന്ന് ഇന്ത്യൻ സമൂഹത്തിൽ വരുത്തിയ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്ത പഴയ സവർണ സമൂഹത്തിന്റെ ചട്ടമ്പികളും ഭരണവർഗത്തിന്റെ പുതിയ താത്‌പര്യങ്ങൾ സംരക്ഷിച്ചുനിർത്തുന്നവരും ഇന്നുമുണ്ടെന്നും അതിലൊരാളാണ് കെ. സുധാകരനെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. താൻ സവർണജാതിക്കാരനല്ലെന്ന് സുധാകരൻ തന്നെ പറഞ്ഞു. എന്നാൽ സുധാകരൻ എവിടെ ജനിച്ചു എന്നതല്ല പ്രശ്‌നം. ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രതീകമായ ഭരണകൂടസംവിധാനത്തെ താങ്ങിനിർത്തുന്ന ലെജിസ്ലേച്ചറിലെ അംഗമായ സുധാകരന്റെ ഭാഷ ഫ്യൂഡൽ മാടമ്പിത്തരത്തിന്റെതാണെന്നതാണ് പ്രശ്‌നം-അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/39XJ48K
via
IFTTT
No comments:
Post a Comment